Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Attack

കുടകിൽ കാട്ടാന ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ മരിച്ചു

ഇരിട്ടി: കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ കാപ്പി എസ്റ്റേറ്റിലുണ്ടായ കാട്ടാനയാക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ മരിച്ചു.

നാഗാലാൻഡ് കേഡറിലെ 1991 ബാച്ച് ഐപിഎസുകാരനായ എ. സുനിൽ അച്ചായയുടെ ഭാര്യ സന്ധ്യ അച്ചായയാണ് (51) മരിച്ചത്. തിത്തിമത്തിക്കടുത്ത കൊണനക്കട്ടെ ഗ്രാമത്തിലെ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം.

സന്ധ്യയും മറ്റു രണ്ടു പേരും എത്തിയപ്പോൾ എസ്റ്റേറ്റിനകത്തുണ്ടായിരുന്ന ആന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

Kerala

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.

 

Kerala

പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ആനകളാണ് പറമ്പുകളില്‍ എത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൊട്ടിശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില്‍ എന്നിവരുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.

പറമ്പുകളുടെ വേലിയും ആനകള്‍ തകര്‍ത്ത നിലയിലാണ്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.

ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറയുന്നു.

Latest News

Corehub Up